Your Image Description Your Image Description

ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്. വാരാന്ത്യങ്ങളിൽ പകൽസമയത്ത് ചൂടേറിയ കാലാവസ്ഥ തുടരുമെങ്കിലും രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ശക്തമായ കാറ്റും കുറഞ്ഞ കാഴ്ച പരിധിയും അനുഭവപ്പെടും.വെള്ളി, ശനി ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 34 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം, ഖത്തറിൽ ഓരോ ദിനവും ചൂട് കൂടിവരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച അബൂസംറ (48), അൽ ഖോർ (47), ഗൂവൈരിയ (47), ജൂമൈലിയ (47), ദുഖാൻ (45), കരാന (47) എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അന്തരീക്ഷ താപനില ഉയരുമെന്നും ജനങ്ങൾ ചൂടേറിയ കാലാവസ്ഥയെ പ്രതിരോധിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Posts