Your Image Description Your Image Description

സൗദി അറേബ്യയിൽ വേനൽ കൂടുതൽ ചൂടാവുന്നു. കിഴക്കൻ പ്രവിശ്യയിലെ ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം ചുട്ടുപൊള്ളും. ചൂട് വർധിക്കാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു മേഖലകളിൽ അന്തരീക്ഷം പൊടിക്കാറ്റിലും മൂടും. തെക്കൻ മേഖലയിലെ ജിസാൻ, അസീർ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടി മിന്നലിനും മഴക്കും സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.

മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ സജീവമായ കാറ്റും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ചില പ്രദേശങ്ങളിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ആവശ്യമായ നടപടികൾ തുടരുന്നതായി അധികൃതർ അറിയിച്ചു. കൊടും ചൂടിന്റെയും ശക്തമായ പൊടിക്കാറ്റിന്റെയും സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Posts