Your Image Description Your Image Description

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന പരിശോധനാ നടപടികൾ തുടരുന്നു. ജൂലൈ നാല് മുതൽ പത്ത് വരെ 21,058 ത്തോളം നിയമലംഘകരാണ് പിടിയിലായത്.

സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 12,588 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,500 അതിർത്തി സുരക്ഷാ ലംഘകരും 3,000 തൊഴിൽ നിയമലംഘകരുമാണ്.

Related Posts