Your Image Description Your Image Description

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ ആരോപിതയായ ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. മോഷണകുറ്റം ആരോപിച്ചാണ് ബിന്ദുവിനെ പോലീസ് അനധികൃതമായി കസ്റ്റഡിയിൽ മണിക്കൂറുകളോളം ഇരുത്തിയത്.

എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്. വ്യാജ പരാതിയിൽ തന്നെ പൊലീസ് അന്യായമായി കസ്റ്റഡിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടർന്നാണ്നാല് പേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതോടെ ബിന്ദുവിനെ കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts