Your Image Description Your Image Description

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി ദേശീയ ആസൂത്രണ കൗൺസിൽ (എൻ.പി.സി) 2025 ആദ്യ പാദത്തിലെ ജി.ഡി.പി നിരക്ക് പ്രസിദ്ധീകരിച്ചു. 2025 ആദ്യ പാദത്തിൽ ജി.ഡി.പി 181.5 ബില്യൺ ഖത്തർ റിയാലിലേക്കാണ് ഉയർന്നത്. 2024 ആദ്യ പാദത്തിൽ ഇത് 175 ബില്യൺ ഖത്തർ റിയാൽ ആയിരുന്നു.

മൂന്നാം ദേശീയ വികസന നയത്തിനും ദേശീയ വിഷൻ -2030നും അനുസൃതമായി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലൂടെയും സ്വകാര്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെയും സുസ്ഥിരമായ വളർച്ചയും പുരോഗതിയും കൈവരിക്കുന്നതായി ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ കൃത്യമായി വിലയിരുത്തുന്നതിന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ജി.ഡി.പി കണക്കാക്കുന്നതിനുള്ള പുതിയ മാതൃക സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts