Your Image Description Your Image Description

കോഴിക്കോട്: മലാപ്പറമ്പ് സെക്‌‌സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്‌ക്ക് എടുത്ത അപ്പാർട്ട്‌മെന്റിന്റെ ഉടമയ്‌ക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് രണ്ടുവർഷം മുമ്പാണ് ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പരിശോധനക്കു ശേഷം കെട്ടിട ഉടമയെ പൊലീസ് വിളിച്ചുവരുത്തി. ബഹറിൻ ഫുട്ബോൾ ക്ലബ്ബിന്‍റെ ഫിസിയോതെറാപ്പിസ്റ്റായ ആൾക്കാണ് കെട്ടിടം നേരത്തേ വാടകക്ക് കൊടുത്തതെന്ന് കെട്ടിട ഉടമ പൊലീസിനെ അറിയിച്ചു. വാടക കൃത്യമായി ഓൺലൈനായി ലഭിച്ചിരുന്നതിനാൽ വാടകക്ക് എടുത്ത ആളുമായി ഇടപെടേണ്ട ആവശ്യം വന്നില്ലെന്നും മറ്റൊന്നും അറിയില്ലെന്നും ഉടമ പൊലീസിനോട് പറഞ്ഞു. റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സം‌ശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കേസിൽ ആറ് സ്ത്രീകളുൾപ്പടെ 9 പേരാണ് ഇന്നലെ അറസ്റ്റിലായത്. രണ്ടു ഇടപാടുകരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പോലീസ് ഇന്നലെ റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്നാണ് ലഭിച്ച വിവരം. ഏറെ നാളായി ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *