Your Image Description Your Image Description

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരെയും ജനങ്ങളെയും വേര്‍തിരിച്ച് കാണാന്‍ കഴിയാത്ത രാജ്യത്തിന് സുരക്ഷയേക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.ജനങ്ങളെ സംരക്ഷിക്കുകയെന്ന പേരില്‍ പാക്കിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാക്കിസ്ഥാൻ നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വർഷം പഴക്കമുള്ള സിന്ധുനദീജല കരാറിൽ തൽസ്ഥിതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങുകളില്‍ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പാകിസ്താന്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മനപൂര്‍വം അക്രമം നടത്തി. ഇതില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 80ലധികം പേര്‍ക്ക് പരുക്കേറ്റതായും ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *