Your Image Description Your Image Description

മാധ്യമപ്രവർത്തകരോട് മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
. ഏഷ്യാനെറ്റ് ചാനലിന്റെ അമരക്കാരൻ ആണ് രാജീവ് ചന്ദ്രശേഖർ. കുറച്ചുനാൾ മുൻപാണ് കേരളത്തിലെ ബിജെപി സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുന്നത് എന്നാൽ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായതിനു ശേഷം ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരോട് അതിരൂക്ഷമായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു പല ഘട്ടങ്ങളിലും വാർത്തകൾ കൊടുക്കുന്നതിന് ചൊല്ലി തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും രൂപപ്പെട്ടിരുന്നതായി ഉള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു
പ്രത്യേക രാഷ്ട്രീയ പാർട്ടിയോടുള്ള തരത്തിലുള്ള വാർത്തകൾ മാത്രം തന്റെ ചാനലിലൂടെ പുറത്തു വിട്ടാൽ മതി എന്നുള്ള രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരോട് കടുത്ത നടപടിയുമായി രാജീവ് രംഗത്ത് വരികയും അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ മുന്നോട്ടുപോകാൻ തുടങ്ങുകയും ആണ്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ കൂട്ടപ്പിരിച്ചു വിടൽ തുടരുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരെ പിരിച്ചു വിടുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.ഓൺലൈനിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യൂണിയൻ ചന്ദ്രശേഖറിന് കത്ത് നൽകിയത്. വിഷയം പരിഗണിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.മലയാളത്തിൽ അറിയിച്ചിലും പ്രേക്ഷക സ്വാധീനത്തിലും സാമ്പത്തികശേഷിയിലും ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓൺലൈൻ വിഭാഗത്തിലെ ജീവനക്കാരിൽ വലിയൊരു വിഭാഗത്തെ കൂട്ടത്തോടെ പിരിച്ചുവിടാൻ നടപടി തുടങ്ങി എന്ന വിവരം ഏറെ ഞെട്ടിപ്പിക്കുന്നതും പ്രതിഷേധകരവുമാണ് ഔദ്യോഗികമായി നിഷേധിക്കപ്പെടുമ്പോഴും തൊഴിലാളികളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങൾ പലവിധത്തിൽ കൊണ്ടു പിടിച്ചു നടക്കുന്ന തായും അറിയുന്നു ജീവനക്കാരുടെ പെർഫോമൻസ് സ്ഥാപനത്തിന്റെ സാമ്പത്തിക അവസ്ഥയിലോ പ്രശ്നങ്ങളില്ലാതെ ഇരിക്കുകയാണ് ഈ നീക്കം എന്നത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണ് അടിക്കടി അധികാരികൾ വർദ്ധിപ്പിച്ചു നൽകുന്ന ടാർജറ്റുകളെല്ലാം അത്യധ്വാനം ചെയ്തു സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരെയാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒഴിവാക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത് ഇവരുടെ കഠിനാധ്വാനത്തിന്റെ ബലത്തിലാണ് ഏഷ്യാനെറ്റ് ഓൺലൈൻ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ വാർത്താ പോർട്ട് ആയി വളരുകയും ആസ്ഥാനം തുടർച്ചയായി നിലനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ഇത്തരം ഒരു മനുഷ്യത്വരഹിതവും തൊഴിലാളി വിരുദ്ധവുമായ നടപടി സ്ഥാപനത്തിനു തന്നെ ചീത്ത പേരുണ്ടാക്കാനേ ഉപകരിക്കും കേരളത്തിലെ വർക്കിംഗ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ ഹീ നീക്കത്തിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു ഏഷ്യാനെറ്റ് ഓൺലൈനിൽ തന്നെ ഞങ്ങൾക്ക് 25 ഓളം അംഗങ്ങളുണ്ട് പിരിച്ചുവിടൽ നീക്കം അടിയന്തരമായി അവസാനിപ്പിക്കുന്നതിനും സ്ഥാപനത്തിലെ തൊഴിലാളി സൗഹൃദാന്തരീക്ഷം വീണ്ടെടുക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു പിരിച്ചുവിടൽ നീക്കത്തിനെതിരെയും അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും യൂണിയൻ ഏത് വിധ ശ്രമങ്ങളുമായും മുന്നിൽ ഉണ്ടാകുമെന്നും അറിയിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.രാജീവ് ചന്ദ്രശേഖരന്റെ ഈ നടപടി നിർത്തിവെച്ചില്ല എങ്കിൽ മാധ്യമപ്രവർത്തകർ നിയമനടപടിയിലേക്കും ശക്തമായ പ്രതിഷേധ പരിപാടികളിലേക്കും പോകുമെന്നുള്ള സൂചനകളും ഇതിനോടകം പുറത്തു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *