Your Image Description Your Image Description

പൊതുവെ ആക്രമണകാരികളല്ല പക്ഷികൾ. മിക്ക വീടുകളിലും പക്ഷികളെ വളർത്തുന്നുണ്ട്. കുട്ടികൾ വരെ അവയെ കയ്യിലെടുത്ത് താലോലിക്കുന്നതും ഒക്കെ പതിവാണ്. പൊതുവിൽ ശാന്തരാണ് പക്ഷികൾ. എന്നാൽ കഴിഞ്ഞദിവസം ന്യൂ ഗിനിയയിൽ നിന്ന് പുറത്തുവന്ന ഒരു റിപ്പോർട്ട് അല്പം ആശങ്കയുണ്ടാക്കുന്നതാണ്. ന്യൂ ഗിനിയയിലെ മഴക്കാടുകളിൽ നിന്നാണ് ചിറകുകളിൽ അപകടം ഒളിപ്പിച്ചു വച്ചിരിക്കുന്ന രണ്ട് അസാധാരണ പക്ഷി ഇനങ്ങളെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

മറ്റു പക്ഷികളിൽ നിന്നും ഈ പക്ഷികൾ വേറിട്ട് നിൽക്കുന്നതിന് കാരണം അവയുടെ ശരീരഘടനയോ ആവാസസ്ഥലമോ ഒന്നും അല്ല. ഇവയുടെ തൂവലുകളിൽ ഒരുതരം മാരകമായ ന്യൂറോക്സിൻ അടങ്ങിയിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഈ വിഷയം ചെറിയൊരു സ്പർശനത്തിലൂടെ പോലും മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നും അപകടങ്ങൾ വരുത്തി വയ്ക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. റീജന്റ് വിസിലർ, റൂഫസ്നാപ്ഡ് ബെൽബേർഡ് എന്നീ രണ്ട് ഇനത്തിൽപ്പെട്ട പക്ഷികളുടെ ചിറകുകളിൽ ആണ് മാരകമായ വിഷം അടങ്ങിയിട്ടുണ്ട് എന്ന് ഗവേഷകർ കണ്ടെത്തിയത്. ഇവയുടെ തൂവലുകളിൽ ബാട്രാചോട്ടോക്സിൻ എന്ന ശക്തമായ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്. മനുഷ്യശരീരത്തിലെ പേശികളെ ബാധിക്കുന്ന ശക്തമായ ഒരു വിഷമാണ് ബാട്രചോട്ടോക്സിൻ. ഈ വിഷാംശം അമിതമായി ശരീരത്തിൽ പ്രവേശിച്ചാൽ പേശിവലിവ്, അപസ്മാരം, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും നിന്നുള്ള പോയിസൺ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന അതേ മാരകമായ വിഷവസ്തുവാണിത്. പക്ഷികളുടെ തൂവലുകളിൽ ഇത്രയും മാരകമായ ഒരു വസ്തു ഉണ്ടെന്ന വസ്തുത ശാസ്ത്രജ്ഞർക്ക് ഒരു പ്രധാന കണ്ടെത്തലാണ്.

എന്നാൽ, ഈ വിഷം മനുഷ്യർക്ക് അപകടകരമാണെങ്കിലും പക്ഷികളെ അത് ബാധിക്കില്ല എന്നാണ് പഠനത്തിൽ പറയുന്നത്. ഡെൻമാർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനായ ക്നുഡ് ജോൺസൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. സ്വയമേ തന്നെ ചിറകുകളിലെ വിഷത്തിന്റെ സാന്നിധ്യം അതിജീവിക്കാനുള്ള ഒരു മാർഗവും വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നത് ഈ പക്ഷികളുടെ ഒരു പ്രത്യേകതയാണ്. പക്ഷികളുടെ സോഡിയം ചാനലുകളിൽ ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്, ഇത് വിഷവസ്തു അവയെ അപകടകരമായി ബാധിക്കുന്നത് തടയുന്നു.

Leave a Reply

Your email address will not be published. Required fields are marked *