Your Image Description Your Image Description

മോദി സർക്കാരിനെ മറച്ചിടാൻ അമേരിക്കയിലെ ജോർജ്ജ് സോറോസ് നിർദേശപ്രകാരം സാമൂഹ്യവിരുദ്ധ ശക്തികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിയ്‌ക്ക് കാനഡയിലെ ഖലിസ്ഥാൻ സംഘടനയുടെ പിന്തുണാബലം കുറയും. ഇന്ത്യയിലെ ഖലിസ്ഥാൻ വാദികൾക്ക് വാരിക്കോരി പണവും ആയുധവും അയച്ചിരുന്ന കാനഡയിലെ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ദുർബലമാവുകയാണ്. കഴിഞ്ഞ ദിവസം കാനഡയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കാനഡയിലെ സിഖുകാരുടെ സംഘടനയുടെ നേതാവ് ജഗ്മീത് സിങ്ങ് തെരഞ്ഞെടുപ്പിൽ തോറ്റു. കഴിഞ്ഞ ജസ്റ്റിൻ ട്രൂഡോ സർക്കാരിന് അധികാരത്തിൽ തുടരാൻ പിന്തുണ നൽകാൻ മാത്രം ശക്തിയുണ്ടായിരുന്നു ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)ക്ക്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ജഗ്മീത് സിങ്ങ് തോറ്റു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ പാർട്ടിക്ക് പത്ത് സീറ്റുപോലും തികയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റ ജഗ്മീത് സിങ്ങ് പൊട്ടിക്കരഞ്ഞിരുന്നു. അമേരിക്കയിൽ കഴിഞ്ഞ തവണ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയപ്പോൾ ഇന്ത്യയിലെ ഗുരുദ്വാരകളിൽ സിഖുകാർക്ക് പോയി പ്രാർത്ഥിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് വരെ പ്രസംഗിച്ചിരുന്നു. സിഖുകാരെ മോദി രണ്ടാംകിട പൗരന്മാരെന്ന് വിളിച്ചെന്ന് രാഹുൽ ഗാന്ധി നുണ പറയുക വരെ ചെയ്തു. ഇന്ത്യയിലെ സിഖുകാരെ മോദി സർക്കാരിനെതിരെ തിരിക്കുക എന്ന അമേരിക്കയിലെ മോദി വിരുദ്ധ ശക്തികളായ ജോർജ്ജ് സോറോസ് എന്ന അമേരിക്കൻ ശതകോടീശ്വരന്റെയും ഡീപ്സ്റ്റേറ്റിന്റെയും അജണ്ടയാണ് രാഹുൽ ഗാന്ധി അന്ന് നടപ്പാക്കാൻ ശ്രമിച്ചത്. സിഖുകാരെക്കുറിച്ച് കല്ലുവെച്ച നുണ പരത്തുക, അരക്ഷിതരായ സിഖുകാരെ രക്ഷിക്കാൻ രാജ്യത്ത് കോൺഗ്രസേ ഉള്ളൂ എന്ന പ്രതീതി ജനിപ്പിക്കുക-ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. കാനഡയിലും അമേരിക്കയിലും ഉള്ള ഖലിസ്ഥാൻ അനുകൂല സംഘടനകളിൽ നിന്നും കർഷകസമരത്തിനും മറ്റും പണവും ആൾബലവും രാഹുൽഗാന്ധിയും കൂട്ടരും ഉപയോഗിച്ചിരുന്നു. കർഷകസമരം എന്ന സമരനാടകം ദൽഹിയിൽ സംഘടിപ്പിക്കുന്നതിന് പിന്നിൽ ചുക്കാൻ പിടിക്കുന്നത് കോൺഗ്രസാണെന്ന് ഇന്ത്യയിലെ ഏത് കുട്ടിക്കും അറിയാം. കർഷകർ എന്ന പദം ഉപയോഗിച്ച് മോദി സർക്കാരിനെ കരിവാരിത്തേയ്‌ക്കാൻ കാനഡയിൽ നിന്നും വാരിക്കോരി പണം വന്നിരുന്നു. എന്തായാലും ഇപ്പോൾ കാനഡയിലെ ഖലിസ്ഥാൻ ശക്തികൾ ചിതറിയിരിക്കുന്നു. കനത്ത തോൽവിയോടെ ഖലിസ്ഥാൻ വാദിയായ സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ പാർട്ടിക്ക് ദേശീയ പദവി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കാനഡയിൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഉപയോഗിച്ച് കാനഡയിൽ ഖലിസ്ഥാൻ ഭീകരനായ ഹർദീപ് സിങ്ങ് നിജ്ജാർ വെടിയേറ്റ് മരിച്ചതിന്റെ പേരിൽ മോദി സർക്കാരിനെ വേട്ടയാടാൻ പ്രേരിപ്പിച്ചത് ജഗ്മീത് സിങ്ങിന്റെ പാർട്ടിയാണ്. യുഎസിൽ ഡൊണാൾഡ് ട്കംപ് പ്രസിഡൻറായി അധികാരത്തിൽ എത്തിയത് മോദി സർക്കാരിന് വലിയ പിന്തുണയാണ്. കാനഡയിൽ ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുപ്പിന് തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിന് പിന്നിൽ ട്രംപിന്റെ സമ്മർദ്ദവും ഉണ്ട്. കാനഡയിൽ ഖലിസ്ഥാൻ വാദികൾ ചിതറുകയാണ്. അധികാരമില്ലാത്ത ഖലിസ്ഥാൻ അനുകൂല സംഘടനകൾക്ക് കാനഡയിൽ കൂടുതൽ തിരിച്ചടി നേരിടേണ്ടിവരും. പുതിയതായി കാന‍ഡയിൽ അധികാരമേൽക്കുന്ന സർക്കാർ ഖലിസ്ഥാൻ വാദികളെ സഹായിക്കില്ല. അതായത് കാനഡയിൽ ഖലിസ്ഥാൻ വാദികൾ ചിതറും. ഇനി പഴയതുപോലെ ഫണ്ടും ആയുധവും ഇന്ത്യയിലേക്കെത്തില്ല. യുഎസിലെ‍ ഖലിസ്ഥാൻ വാദികൾക്കെതിരെയും മോദി സർക്കാർ കരുക്കൾ നീക്കുന്നുണ്ട്. ഇക്കാര്യത്തിൽ ട്രംപും ഇന്ത്യയുമായി കൈകോർക്കും. എല്ലാത്തരം തീവ്രവാദങ്ങളെയും നേരിടുക എന്ന ദൗത്യത്തിൽ ട്രംപിനും മോദിയെപ്പോലെ ദൃഢനിശ്ചയമുണ്ട്. എന്തായാലും ഖലിസ്ഥാൻ വാദികളെ ഇന്ത്യയെ ചിതറിക്കാനുള്ള ഗൂഢപദ്ധതിക്ക് ഉപയോഗിക്കാമെന്ന രാഹുൽ ഗാന്ധിയുടെയും അദ്ദേഹത്തിന് പിന്തുണ നൽകുന്ന സോറസിന്റെയു കണക്കുകൂട്ടൽ തെറ്റും.

Leave a Reply

Your email address will not be published. Required fields are marked *