Your Image Description Your Image Description

ബെയ്ജിങ്: മൂന്ന് സഞ്ചാരികൾ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക്. കഴിഞ്ഞ ആറു മാസമായി നിലയത്തിലുള്ള മൂന്ന് സഹപ്രവർത്തകർക്ക് പകരമായി മൂവരും വ്യാഴാഴ്ച ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. ബെയ്ജിങ് സമയം വ്യാഴാഴ്ച വൈകീട്ട് 5.17നാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുഖ്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഷെൻഷൗ-20 പേടകം പുറപ്പെടുക.

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് അവിടെ, 2030ഓടെ മനുഷ്യരെ സ്ഥിരമായി എത്തിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിന്റെ ആദ്യഘട്ടം പരിപൂർണ വിജയമാണ്. തിയാങ്ഗോങ് എന്ന പേരിൽ ബഹിരാകാശ നിലയം ഏതാനും വർഷങ്ങൾക്കുമുമ്പ് തന്നെ അവർ സ്ഥാപിച്ചു. അവിടേക്ക് മനുഷ്യയാത്രയും നടത്തി; ഇപ്പോൾ നിലയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) പോലെ, മനുഷ്യരെ ആറ് മാസം വരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ചൈന ബഹിരാകാശ ഗവേഷണ ഏജൻസിയുടെ ലക്ഷ്യം. ഇതിൽ അതിനിർണായകമായ ഒരു പരീക്ഷണം അവർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

ജീവവായു കൃത്രിമമായി ഉൽപാദിപ്പിക്കുകയായിരുന്നു ആദ്യ കടമ്പ. അതിൽ അവർ വിജയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൃത്രിമ പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ ഉൽപാദിപ്പിച്ചതായി ഗവേഷകർ പറഞ്ഞു. അതുപോലെ, റോക്കറ്റ് ഇന്ധനവും നിലയത്തിൽവെച്ചുതന്നെ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *