Your Image Description Your Image Description

കുവൈത്തിൽ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 150 ടണ്ണിൽ കുറഞ്ഞ ഭാരമുള്ള എല്ലാ ചെറിയ കടൽ യാത്രക്കപ്പലുകളിലും ട്രാൻസ്പോണ്ടറുകൾ നിർബന്ധമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശം. ജെറ്റ് സ്കീകൾക്ക് ഈ നിയമത്തിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട കപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്ന ട്രാൻസ്പോണ്ടറുകൾ, സിഗ്നൽ ലഭിക്കുമ്പോൾ പ്രതികരണമായി മറ്റൊരു സിഗ്നൽ പുറപ്പെടുവിക്കുന്ന ഉപകരണമാണ്.

ബഹ്റൈൻ തുറമുഖ, സമുദ്രകാര്യ നാവിഗേഷൻ ഡയറക്ടറേറ്റിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വയർലെസ് ഉപകരണത്തിന് കോസ്റ്റ്ഗാർഡിന്‍റെ അംഗീകാരവും ലൈസൻസും നിർബന്ധമാണ്. കപ്പലുടമകൾ തങ്ങളുടെ കപ്പലിന്റെ ഐഡന്റിറ്റി, സ്ഥാനം, ദിശ, വേഗം തുടങ്ങിയ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ സമുദ്ര പ്രവർത്തന കേന്ദ്രത്തിലേക്ക് ഈ ഉപകരണം വഴി അയക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *