Your Image Description Your Image Description

തിരുവനന്തപുരം: തങ്ങളുടെ വേതന വർധന സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കള്ളസത്യവാങ് മൂലം നൽകിയെന്ന് ആശ വർക്കർമാർ. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശാവർക്കർമാർ കുറ്റപ്പെടുത്തി. ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജുമായുള്ള അവസാനവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും സമരസമിതി ആരോപിച്ചു.

പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ പറഞ്ഞു. അതേസമയം, വേതന വര്‍ധന ഉള്‍പ്പടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം ഇരുപത്തി ഒമ്പതാം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ഇനി ചർച്ചകൾക്ക് ഇല്ലെന്നുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സമരം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് ആശമാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *