Your Image Description Your Image Description

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

അതേസമയം ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ ഉംറ നിർവഹിച്ച മൊത്തം വിദേശ, ആഭ്യന്തര തീർഥാടകരുടെ എണ്ണം 65 ലക്ഷത്തിലധികമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ നിരക്കിനെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് ഇതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. മദീനയിൽ ഉംറ, സിയാറ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ റമദാൻ മാസത്തിൽ ഇരുഹറമുകളിലും നമസ്കാരത്തിനെത്തിയ തീർഥാടകരുടെയും സന്ദർശകരുടെയും ആരാധകരുടെയും എണ്ണം 12.2 കോടി കവിഞ്ഞതായും ഉംറ മന്ത്രി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *