Your Image Description Your Image Description

ഖത്തറിലെ കാർഷിക മേഖല കൂടുതൽ പുരോഗതിയിലേക്ക്. ആഗോള വിശകലന പ്ലാറ്റ്‌ഫോമായ മോർഡോർ ഇന്റലിജൻസ് അടുത്തിടെ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ കാർഷിക വിപണി വർഷാവസാനത്തോടെ 656 ദശലക്ഷത്തിലധികം റിയാൽ (ഏകദേശം 180.3 ദശലക്ഷം ഡോളർ) എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രേഖപ്പെടുത്തി. 2030ഓടെ ഇത് 856 ദശലക്ഷത്തിലധികം കവിയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭങ്ങളും വർധിച്ച ആവശ്യവും കാരണം കാർഷിക വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത നിയമം നടപ്പിലാക്കൽ, വിതരണ മാർഗങ്ങളിലെ മെച്ചപ്പെടുത്തലുകൾ, ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ തുടങ്ങിയവയും കാർഷിക മേഖലയിലെ പുരോഗതിക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *