Your Image Description Your Image Description

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടികൾ പ്രകാരം അമേരിക്കയിലേക്കുള്ള ബഹ്റൈൻ കയറ്റുമതികൾക്ക് 10 ശതമാനം താരിഫ് നേരിടേണ്ടിവരും. ചൈന, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളടക്കം മറ്റു രാജ്യങ്ങൾക്കേർപ്പെടുത്തിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ നിരക്കുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തര ഉൽപാദനം ഉയർത്തുക, ഇറക്കുമതി – കയറ്റുമതികളെ ആശ്രയിക്കുന്നത് കുറക്കുക എന്നീ പുതിയ വ്യാപാര നടപടികളാണ് അമേരിക്ക പ്രഖ്യാപിച്ചത്. തൽക്കാലം ചില ബുദ്ധിമുട്ട് ഉണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയിൽ ഉൽപാദന മേഖല ശക്തിപ്പെടുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു.

തീരുമാനം മേഖലയിലുടനീളം ബാധകമാണെങ്കിലും അതിന്‍റെ ഫലങ്ങൾ എല്ലാ രാജ്യക്കാർക്കും തുല്യ തോതിലായിരിക്കില്ല. അത് വെച്ചുനോക്കുമ്പോൾ ബഹ്റൈന്‍റെ നില അപകടകരമല്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും കയറ്റുമതി മേഖലകളും ചില അയൽ രാജ്യങ്ങളെക്കാൾ വൈവിധ്യമുള്ളതാണ്. അമേരിക്കക്ക് പുറമേ യൂറോപ്യൻ യൂണിയൻ, ഏഷ്യ, വടക്കേ അമേരിക്ക എന്നിവരുമായി രാജ്യത്തിന് ദീർഘകാലത്തെ വ്യാപാര ബന്ധമുണ്ട്. ബഹ്റൈന്‍റെ പ്രധാന കയറ്റുമതി ഉൽപന്നമായ അലുമിനിയം, അൽബയുടെ ആകെ ഉൽപാദനത്തിന്‍റെ അഞ്ചിൽ ഒന്നിന് താഴെ ശതമാനം മാത്രമാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ഉൽപാദനത്തിലധികവും മറ്റ് രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇത് ബഹ്റൈന്‍റെ വിതരണ ആഘാതത്തെ പരിമിതപ്പെടുത്തും.

കൂടാതെ, 2006ൽ പ്രാബല്യത്തിൽ വന്ന വ്യാപാര കരാർ അമേരിക്കയുമായി ബഹ്റൈന് ഇപ്പോഴുമുണ്ട്. അതുപ്രകാരം മിക്ക ഉൽപന്നങ്ങളെയും കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. പ്രഖ്യാപിച്ച പുതിയ താരിഫുകൾ ചെലവ് വർധിപ്പിക്കുമെങ്കിലും അപകട സാധ്യത കുറവാണ്. ഹ്റൈന് മേൽ സ്വന്തമായി നികുതികളൊന്നും ചുമത്തിയിട്ടില്ല, അമേരിക്കയിൽ നിന്നുള്ള ഉൽപന്നങ്ങൾ അധിക നികുതികളില്ലാതെ തന്നെ ബഹ്‌റൈൻ വിപണിയിലേക്ക് പ്രവേശിക്കുന്നത് തുടരുന്നുമുണ്ട്. അമേരിക്കൻ സെൻസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024ൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള വ്യാപാരം 2.3 ബില്യൺ ഡോളറാണ്. ഇതിൽ 1.2 ബില്യൺ ഡോളർ ബഹ്റൈൻ കയറ്റുമതി ചെയ്തതും 1.1 ബില്യൺ ഡോളർ ഇറക്കുമതിയുമാണ്. പ്രധാനമായും വാഹനങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ് അമേരിക്കയിൽനിന്ന് ബഹ്റൈൻ ഇറക്കുമതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *