Your Image Description Your Image Description

ചെന്നൈ: സംവിധായകൻ ശങ്കറിന്‍റെ 10 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടി ശങ്കർ നല്‍കിയ ഹര്‍ജി സ്വീകരിച്ച കോടതി ഇഡി നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രില്‍ 21ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇഡി കേസില്‍ പ്രതികരണം അറിയിക്കാനും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ഇഡി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തില്‍ പ്രതികരിച്ച് ശങ്കർ രംഗത്ത് എത്തിയിരുന്നു. ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇ‍ഡിയുടെ നടപടിയെന്ന് ശങ്കർ പറഞ്ഞിരുന്നു. പിഎംഎൽ ആക്ട് പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടിയ നടപടി നിയമത്തിന്‍റെ ദുരുപയോഗമാണ് എന്ന് ശങ്കർ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *