Your Image Description Your Image Description

നമ്മളെക്കാൾ മറ്റൊരാൾ കേമനാവുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. വേറെ ഒരു രീതിയിലും തോൽപ്പിക്കാൻ പറ്റാതാവുമ്പോൾ ദുഷിപ്പ് പറഞ്ഞു പരതിയാൽ മതിയെന്ന തന്ത്രം പലരും പയറ്റാറുണ്ട്. രാഷ്ട്രീയത്തിൽ പൊതുവെ ഇതിനു ഉപയോഗിക്കുന്നത് സ്ത്രീ വിഷയമാണ്. സ്ത്രീ വിഷയത്തിൽ വീഴാത്ത, അല്ലെങ്കിൽ മുട്ട് മടക്കാത്ത രാഷ്ട്രീയ പ്രവർത്തകർ ഇല്ല എന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം നമ്മുടെ കൗൺസിലർ ആർ ഉണ്ണികൃഷ്ണനും ഇത്തരത്തിലൊരു അപകടത്തിൽ പെട്ടിട്ടുണ്ടായിരുന്നു.
പ്രത്യക്ഷത്തിൽ കോൺഗ്രസുകാരെ കുറിച്ച് ഒരു സൂചനയും കൊടുക്കാത്ത രീതിയിൽ ആയിരുന്നു എങ്കിലും അവസാനം കാളി വെളിച്ചത്തായപ്പോ ഇതിന്റെ പുറകിലെ കരങ്ങളും അവരുടേതാണെന്നു തന്നെ തെളിഞ്ഞിട്ടുണ്ട്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചെന്ന കേസ് രണ്ടു ദിവസമായി മുന്നോട്ടു വന്നിരുന്നു .ഒടുക്കം സി സി ടി വി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ ശെരിക്കും കത്തിയത്. . വഴിമാറാൻ ആവശ്യപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസറെ കൗൺസിലർ വലതു കൈമുട്ടുമടക്കി നെറ്റിയിൽ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്തെന്നും ആയിരുന്നു കേസ് വന്നത് . ഫോർട്ട് പൊലീസാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി . എന്നാൽ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗൺസിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.
പടിഞ്ഞാറെ നടയുടെ കവാടത്തിൽ എസ്ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിൽ നിൽക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം തിരക്കുണ്ടായിരുന്നില്ലെന്നും കവാടം വഴി ഭക്തർ അകത്തേക്കും പുറത്തേക്കും പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും . പ്രായമായ നടക്കാൻ പ്രയാസപ്പെടുന്ന 2 സ്ത്രീകളെ കൈപിടിച്ച് കൗൺസിലർ ഇവിടേക്കു വരുമ്പോൾ എസ്ഐ കുറുകെ കയറി തടസ്സം നിൽക്കുകയും കൈവീശി ഇവരോട് മാറിപ്പോകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിൽ കാണുന്നത്.
പിന്നീട് കൗൺസിലറും പ്രായമായ 2 സ്ത്രീകളും നോക്കി നിൽക്കെ, മറ്റൊരു പ്രായമായ സ്ത്രീയെയും അവർക്കൊപ്പം എത്തിയ 2 യുവതികളെയും എസ്ഐ കടത്തിവിട്ടു. ഇതോടെ അവർക്കു പിന്നാലെ കൗൺസിലർ അകത്തേക്കു കടക്കാൻ ശ്രമിക്കുമ്പോൾ എസ്ഐ തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. എസ്ഐ ബലപ്രയോഗത്തിലൂടെ കൗൺസിലറെ തള്ളിമാറ്റുമ്പോഴാണു സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയിൽ കൈ കൊള്ളുന്നത‌്.
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരുക്കേൽപ്പിച്ചെന്ന പരാതിയിൽ ഭീഷണിപ്പെടുത്തി, ദേഹോപദ്രവം ഏൽപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങി ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ കേസെടുത്തത്. ഫോർട്ട് പൊലീസിന്റെ നടപടിയിൽ ഗൂഢാലോചനയുണ്ടെന്നും വ്യക്തിവൈരാഗ്യമുള്ള ഉദ്യോഗസ്ഥരാണു കള്ളക്കേസിനു പിന്നിലെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ആർ.ഉണ്ണിക്കൃഷ്ണൻ പറയുകയുണ്ടായി. മാത്രമല്ല, പോലീസിന്റെ അന്വേഷണത്തിൽ കോൺഗ്രസിലെ ചില ആളുകളുമായി ഈ പോലീസുകാർക്കുള്ള ബന്ധം വ്യക്തമായിട്ടുണ്ട്. പരാതിക്കാരിയായ പോലീസുകാരിയുടെ അച്ഛൻ ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകനാണെന്നും വ്യക്തമായിട്ടുണ്ട്.
അതേസമയം, ബോധപൂർവം അടിച്ചതാണോയെന്ന് അറിയില്ലെന്നാണു പരാതിക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടി കിട്ടിയതിനാൽ സിടി സ്കാൻ ചെയ്തു. അതിന്റെ റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ല. തലയ്ക്കു മുറിവ് പറ്റുകയോ കുഴഞ്ഞു വീഴുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.
സംഭവം വിവാദമായതോടു കൂടി കോൺഗ്രസിനുള്ളിൽ പലരും പരക്കം പായാൻ തുടങ്ങിയിട്ടുണ്ട്. . സ്ത്രീകൾക്ക് നിയമങ്ങളെല്ലാം അനുകൂലമാണെന്ന് കരുതി ഇത്തരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ വലിയ കഷ്ടം തന്നെയാണ് . ഇതാണ് പറയുന്നത് സത്യത്തിന്റെ എത്രയൊക്കെ മറച്ചു വച്ചാലും അത് ഏതെങ്കിലും രീതിയിൽ പുറത്തു വരുമെന്ന്.

Leave a Reply

Your email address will not be published. Required fields are marked *