Your Image Description Your Image Description

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി രണ്ടാമതായി മോചിപ്പിക്കുന്ന 4 ഇസ്രയേൽ വനിതാ സൈനികരുടെ പേര് പുറത്തു വിട്ടു ഹമാസ്. ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൈമാറ്റത്തിൽ ഇവർക്കു പകരം തടവിലുള്ള 200 പലസ്തീൻ സൈനികരെ ഇസ്രയേൽ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ഒരു വനിതാ സൈനികയ്ക്കു പകരം 50 പലസ്തീൻ സൈനികരെ വിടുമെന്നാണ് കരാർ.

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ

മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാല് പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രയേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ പുറത്തുവിടുമെന്നാണ് വിവരം.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി പലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 പലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗാസയിലേക്ക് മടക്കവും അനുവദിക്കും. ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *