Your Image Description Your Image Description

ഡൽഹി: രാജ്യത്തെ രണ്ട്‍ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി. കെവൈസിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതും ലോൺ അംഗീകാരങ്ങൾ നൽകുന്നതിലെ വീഴ്ചയും ഫണ്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതുമാണ് ആർബിഐ നടപടിയെടുക്കാൻ കാരണം. രണ്ട് ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി വിശദമായി പരിശോധിച്ച ശേഷം ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി പരിഗണിച്ച ശേഷമാണ് ആർബിഐ പിഴ ചുമത്തിയത്.

പിഴ ചുമത്തിയ ബാങ്കുകളുടെ വിവരങ്ങൾ

മുക്കുപ്പേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് – തമിഴ്നാട്

ഓഡിറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതിനെ തുടർന്നാണ് ആർബിഐ മുക്കുപ്പേരി സഹകരണ ബാങ്കിന് പിഴ ചുമത്തിയത്. 1.75 ലക്ഷം രൂപയാണ് ബാങ്ക് കെട്ടിവെക്കേണ്ടത്. ആർബിഐ പറഞ്ഞ പരിധിക്കുള്ളിൽ ഉപഭോക്താക്കളുടെ കെവൈസി, സെൻട്രൽ കെവൈസി രജിസ്ട്രിയിലേക്ക് ബാങ്ക് അപ്‌ലോഡ് ചെയ്തില്ല എന്ന പിഴവും ആർബിഐ ചൂണ്ടിക്കാട്ടി.

പർഭാനി ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് ലിമിറ്റഡ് (മഹാരാഷ്ട്ര)

നിശ്ചിത സമയപരിധിക്കുള്ളിൽ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് അർഹമായ തുക കൈമാറുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. കൂടാതെ, ബാങ്കിന്റെ ഡയറക്ടർമാരുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകൾ കൃത്യമായി വിലയിരുത്തുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ഇതിനു ആർബിഐ 5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *