Your Image Description Your Image Description

ഡല്‍ഹി: യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനായി റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെസ്വാള്‍. ഇപ്പോഴും റഷ്യന്‍ കൂലി പട്ടാളത്തില്‍ അവശേഷിക്കുന്ന പതിനെട്ട് പേരില്‍ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.യുദ്ധത്തിനിടെ തൃശൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിന്‍ ടി കെയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ജയിന്‍ ടി കെ മോസ്‌കോയില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 126 പേരാണ് റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്നെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കൈവശമുള്ള വിവരം. ഇതില്‍ 96 പേരെ തിരികെ എത്തിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ ആക്രമണത്തിനിരയായ പശ്ചാത്തലത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *