Your Image Description Your Image Description

തിരുവനന്തപുരം: പ്രഫഷനൽ സ്ഥാപനങ്ങളിൽ അതിനൂത കോഴ്സുകൾ ആവിഷ്കരിക്കുകയും പി.ജി ഉൾപ്പെടെ കോഴ്സുകളുടെ സീറ്റ് വർധിപ്പിക്കുകയും സ്വകാര്യ പ്രഫഷനൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയും വിദ്യാഭ്യാസമെന്നത് കേവലം തൊഴിൽ നേടാൻ മാത്രമുള്ള ഉപാധി മാത്രമല്ലെന്നും,മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ്‌ അതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.പരീക്ഷമൂല്യനിർണയത്തിൽ ഈ വർഷം മുതൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് സമാപന സെഷൻ ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മൂല്യനിർണയത്തിൽ സമഗ്ര പരിഷ്കരണം നടപ്പിൽ വരുത്തും.കണ്ണടച്ച്‌ എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കും. കുട്ടികളിൽ മതേതര മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പ്രഫഷനലുകൾ പുതിയ മാറ്റങ്ങൾക്കായി കാതോർക്കണമെന്ന് ഡോ. ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *