Your Image Description Your Image Description

മുംബൈ: റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരാൻ ധനനയസമതി തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ഒക്ടോബർ 7 നും 9 നും ഇടയിൽ ചേർന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗമാണ് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.

നാണയപ്പെരുപ്പം 4.8 ശതമാനമാനതിന് അടുത്തായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്‍റെ വിലയിരുത്തൽ. 2025 സാന്പത്തിക വർഷം വരെ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിൽ താഴെ നിലനിർത്താൻ സാധിക്കുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ.രാജ്യത്തിന്‍റെ വളർച്ച നിരക്ക് ഏഴ് ശതമാനത്തിനു മുകളിൽ 2025 സാന്പത്തിക വർഷം നിലനിർത്തുമെന്നും ആർബിഐ വ്യക്തമാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *