Your Image Description Your Image Description

കൊച്ചി: തൊടുപുഴ സ്വദേശിയായ യുവതി നടൻ നിവിന്‍ പോളിക്കെതിരായി പോലീസിൽ നൽകിയ പീഡനക്കേസിൽ താരം സംഭവം നടന്നുവെന്ന് പറയുന്ന ദിവസം കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന ബില്ലുകൾ പുറത്ത്. അതിൽ 2013 ഡിസംബര്‍ 14ന് താരം 2.30ന് കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിച്ച ശേഷം 15ാം തീയതി 4.30 ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്‌തു വെന്ന് തെളിയിക്കുന്ന ബില്ലുകളാണ് ലഭിച്ചത് . അതേസമയം പരാതിക്കാരി പറഞ്ഞതനുസരിച്ച് 2023 ഡിസംബര്‍ 15ന് ദുബായിയിലെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം നടത്തിയത് . ഇപ്പോൾ ഈ ആരോപണത്തിന് എതിരെയാണ് തെളിവുകൾ ലഭിച്ചത് .

ഇതിനിടയിൽ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തി . പരാതിക്കാരി ആരോപണം നടന്നുവെന്ന് പറയുന്ന ദിവസം തന്റെ കൂടെയായിരുന്നു നിവിന്‍ ഉണ്ടായിരുന്നതെന്നും അത് തെളിയിക്കുന്ന ചിത്രങ്ങള്‍ കൈവശമുള്ളതായി വനീത് പറയുന്നു. താന്‍ സംവിധാനം ചെയ്‌ത വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് ഉണ്ടായതെന്നും ഒപ്പം 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്.   അവിടെ വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ് നടന്നത് . തുടർന്ന് ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ തന്നോടെപ്പം ഉണ്ടായിരുന്നു. പിന്നീട് ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നുവെന്നും – വിനീത് പറഞ്ഞു .

 

Leave a Reply

Your email address will not be published. Required fields are marked *