Your Image Description Your Image Description

മുംബൈ : മഹാരാഷ്ട്രയിലെ ശിവാജിയുടെ പ്രതിമ തകർന്നു . ഡിസംബറിൽ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമയാണ് തകർന്നുവീണത് . 35 അടി ഉയരമുള്ള പ്രതിമ ഇന്നലെ ഉച്ചയോടെയാണ് വീണത് . ഡിസംബർ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത് .

പ്രതിമയുടെ രൂപകൽപനയും നിർമാണവും നേവിയാണ് നിർവഹിച്ചത്. ശക്തമായ കാറ്റും മഴയും മൂലമാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതേസമയം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി .

അഴിമതിയുടെ കാര്യത്തിൽ ശിവാജി മഹാരാജാവിനെ പോലും ബിജെപി സർക്കാർ വെറുതെവിടുന്നില്ലെന്നും നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിമ തകർന്ന് വീഴാൻ കാരണം നിർമാണത്തിൽ ഉണ്ടായ അനാസ്ഥയാണെന്ന് ഒരു ആരോപണം ഉണ്ട് . പ്രതിമ തുരുമ്പിച്ചു തുടങ്ങിയിരുന്നെന്നും പരിഹരിക്കാൻ നടപടിയെടുക്കണമെന്നും നേവിയോട് ആവശ്യപ്പെട്ടിരുന്നതായും പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ പറഞ്ഞു.

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ അടൽ സേതുവിലേക്കുള്ള അപ്രോച്ച് റോഡിൽ വിള്ളൽ വീണ സംഭവത്തിൽ വൻ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് അടയ്ക്കുകയും കരാറുകാരന് ഒരു കോടി രൂപ പിഴ ശിക്ഷ നൽകുകയും ചെയ്തു. ഇപ്പോൾ ഇതിന് പിന്നാലെയാണ് ശിവാജിയുടെ പ്രതിമയും തകർന്നുവീണത്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *