Your Image Description Your Image Description

അടുത്തിടെ പുറത്ത് വന്ന വിഡിയോയിൽ ഹിജാബ് ധരിച്ചതിയതിനെ തുടർന്ന് പ്രിൻസിപ്പൽ പുറത്താക്കിയതായി ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥിനികൾ ആരോപിച്ചു .

കോട്വാലി ദേഹത്ത് പ്രദേശത്ത് ചിത്രീകരിച്ച 56 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ സ്കൂൾ യൂണിഫോമിൽ ഒരു ഡസനോളം പെൺകുട്ടികൾ ആ ക്ലീപ്പിൽ ഉണ്ടായിരുന്നു, ഹിജാബ് കാരണം തങ്ങളോട് സ്കൂൾ വിടാൻ പറഞ്ഞതായി അവർ അവകാശപ്പെട്ടു.

ഹിജാബ് അഴിച്ചുമാറ്റി തല മറച്ച് മടങ്ങാൻ പ്രിൻസിപ്പൽ നിർദേശിച്ചതെങ്ങനെയെന്ന് പെൺകുട്ടികൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. തങ്ങളെ പുറത്താക്കിയെന്നും കുടുംബാംഗങ്ങൾക്കൊപ്പം തിരികെ വരാൻ ഉപദേശിച്ചതായും അവർ ഉറപ്പിച്ചു. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ഹിജാബുകൾ വ്യത്യസ്തമായി ധരിക്കാൻ പ്രിൻസിപ്പൽ നിർദ്ദേശിച്ചതായും തുടർന്ന് പോകാൻ ആവശ്യപ്പെട്ടതായും പെൺകുട്ടികൾ പറഞ്ഞു.

വീഡിയോ പുറത്ത് വന്നതോടെ ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചു . എന്നാൽ, സ്‌കൂൾ ഇതുവരെ ഈ വിഷയത്തിൽ വിശദീകരണം നൽകിയിട്ടില്ല. അതേസമയം സമാജ്‌വാദി പാർട്ടി നേതാക്കളും പ്രാദേശിക ഗ്രാമപ്രധാനും ചേർന്ന് ഈ വിഷയത്തിൽ പരിഹാര൦ കാണാൻ സ്കൂൾ സന്ദർശിച്ചു. പിന്നാലെ പോലീസിനെയും സംഭവസ്ഥലത്ത് വിളിച്ച് ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ചർച്ചകൾ നടത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *