Your Image Description Your Image Description

കൊച്ചി: ആലുവയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ഒരു വര്‍ഷമാകുമ്പോൾ കേസിൻ്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയിട്ടും . പ്രതി അസ്ഫാക്ക് ആലത്തിന്‍റെ വധശിക്ഷ നടപ്പാക്കാന്‍ വൈകുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധo . ഈ വിഷയത്തിൽ കുഞ്ഞിന്‍റെ കുടുംബത്തിന് കടുത്ത പ്രതിഷേധമാണുള്ളത്. അതേസമയം ജനപ്രതിനിധികള്‍ വീട് എന്ന വാഗ്ദാനവും ഇതുവരെയും നടപ്പാക്കിയിട്ടില്ലഎന്ന ഒരു ആക്ഷേപവും ഉണ്ട് . ജൂലായ് 27നാണ് ബിഹാര്‍ സ്വദേശികളുടെ നാലു വയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞാണ് പ്രതി അസ്ഫാക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയും ശേഷം ആലുവ മാര്‍ക്കറ്റില്‍ കൊന്നു തള്ളുകയും ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *