Your Image Description Your Image Description

ന്യൂഡൽഹി : തുടരെ പെയ്യുന്ന മഴയിൽ ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലുള്ള റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും ,

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ പൊങ്ങിയ വെള്ളമാണ് ദുരന്തത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന വിവരം . സംഭവത്തിൽ സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

മൂന്ന് നില കെട്ടിടത്തിലെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. ഇവിടെ ലൈബ്രറി പ്രവര്‍ത്തിക്കുന്നതിനാൽ
അവിടെ പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. മഴയായത് കൊണ്ട് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം ഫോറന്‍സിക് പരിശോധനയും തെളിവെടുപ്പും തുടരുകയാണ്.

സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ഥികളുടെ മരണം അധികൃതരുടെ അനാസ്ഥ മൂലമാണെന്നും കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. തുടർന്ന് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയ ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *