Your Image Description Your Image Description

 

മലപ്പുറം : നിപാ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടു . കുട്ടിയുടെ പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ മാപ്പിലുള്ള സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ നിപാ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല്‍ 11.30നാണ്‌ മരിച്ചത്‌. രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കുട്ടിയുടെ സ്ഥിതി വഷളാവുകയായിരുന്നു .കൂടുതൽ വഷളായത്‌. കുട്ടിയുടെ മൃതദേഹം ​നിപാ പ്രോട്ടോക്കോള്‍പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ ഖബറടക്കി.

മരിച്ച കുട്ടിയുടെ ഹൈ റിസ്‌ക്‌ സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാഫലം നെ​ഗറ്റീവാണ്‌. മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുള്ള സുഹൃത്തുക്കളായ ആറു പേരുടെയും നേരിട്ട്‌ സമ്പർക്കമില്ലാത്ത, കോഴിക്കോട്‌ മെഡിക്കൽ കോളേജിലുള്ള പാണ്ടിക്കാട് സ്വദേശിയായ അറുപത്തെട്ടുകാരന്റെയും ഫലമാണ് നെഗറ്റീവായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവിൽ 380 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ 68 പേർ ആരോഗ്യപ്രവർത്തകരാണ് . അതേസമയം 101 പേർ ഹൈ റിസ്‌ക്‌ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഇവരുടെ സ്രവങ്ങൾ പരിശോധിച്ച് വരിക്കേയാണ് .

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *