Your Image Description Your Image Description

മുംബൈ : കഴിഞ്ഞ ഏഴ് മാസം മുമ്പ് ദക്ഷിണ മുംബൈയിലെ ഒരു ഡയമണ്ട് കമ്പനിയിലെ വനിതാ ജീവനക്കാരിയെ പിന്തുടർന്നയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ശേഷം ഇയാൾ വീണ്ടും ഇത് തുടർന്നപ്പോൾ ജനക്കൂട്ടം മർദിക്കുകയും ചെയ്‌തു .

പാൽഘർ ജില്ലയിലെ നല്ലസോപാര സ്വദേശിയായ വിക്കി രാജേഷ് ഗുപ്ത(34)എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സൗത്ത് സെൻട്രൽ മുംബൈയിൽ താമസിക്കുന്ന സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവായ 27 കാരിയാണ് ഇവർക്കെതിരെ പരാതി നൽകിയത് . ജനുവരി മുതൽ പ്രതി യുവതിയെ പിന്തുടരുന്നതായാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

യുവതി ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും പ്രതി പിന്തുടരുന്നത് പതിവായിരുന്നു . എപ്പോഴും യുവതി കയറുന്ന ബസിൽ ഇയാളും കയറുo . ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ബസ് ഡിപ്പോയിൽ നിന്ന് സൗത്ത് മുംബൈയിലെ ചാർണി റോഡിലേക്കുള്ള യാത്രക്കിടയിലാണിത് സംഭവിക്കുന്നത് .

ഇയാൾ യുവതിയുടെ കൈയ്യിൽ കടന്ന് പിടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. യുവതി സഹായത്തിനായി നിലവിളിച്ചപ്പോൾ ബഹളം കേട്ട് വഴിയാത്രക്കാർ എത്തിഗുപ്തയെ പിടികൂടി മർദ്ദിച്ചു.

ജനുവരി 16ന് യുവതി സഞ്ചരിച്ചിരുന്ന ബസിൽ പ്രതി വീണ്ടും കയറി. ഇയാളെ കണ്ട് ഭയന്ന യുവതി തൻ്റെ സഹപ്രവർത്തകരെ ബന്ധപ്പെ‌ട്ട് അവരെ ചാർണി റോഡ് ബസ് സ്റ്റോപ്പിലേക്ക് വിളിച്ചു. അവർ പ്രതിയെ പിടികൂടി ഡി ബി മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഇയാൾക്ക് താക്കീത് നൽകി വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *