Your Image Description Your Image Description

കൊച്ചി: സ്വപ്ന കൊലക്കേസിലെ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായത് .ആന്ധ്ര സ്വദേശിനിയായ സ്വപ്നയെ 2011-ല്‍ കതൃക്കടവിലെ ലോഡ്ജില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിജു (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.പോലീസ് ഇയാളെ എറണാകുളം കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത് .

കതൃക്കടവിലുള്ള ലോഡ്ജില്‍വെച്ച് ലൈംഗിക തൊഴിലാളിയായിരുന്ന സ്വപ്നയെ കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് ബിജു കൊലപ്പെടുത്തിയത്. ശേഷം കേസിൽ അറസ്റ്റിലായ പ്രതി 2017-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ വേണ്ടി പോലീസ് ദീര്‍ഘകാലമായി പരിശ്രമിക്കുകയായിരുന്നു

എറണാകുളം നോര്‍ത്ത് പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എറണാകുളം നോര്‍ത്ത് പോലീസ് പ്രതിക്കായുള്ള അന്വേഷണം നടത്തിയത് .

പ്രതി തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി പാചകക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു . ബിജു നാലുവര്‍ഷം മുന്‍പ് കേരളത്തില്‍ തിരിച്ചെത്തി ആള്‍മാറാട്ടം നടത്തി എവിടുതന്നെ പാചകക്കാരനായി ജോലി ചെയ്‌ത്‌ വരുകയായിരുന്നു.

ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. അതേസമയം അച്ഛനും സഹോദരന്റെ രണ്ടുമക്കളും മരിച്ചപ്പോള്‍ പോലും ഇയാള്‍ വീട്ടില്‍ പോയില്ല . തുടർന്ന് പോലീസ് ഇയാളുടെ വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണo ആരംഭിക്കുകയും ശേഷം പൊലീസിന് ബിജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു .

2023-ല്‍ പുറത്തിറങ്ങിയ കേരള ക്രൈംഫയല്‍സ് എന്ന വെബ്‌സീരീസ് ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തുന്നതും അതിലെ കേസന്വേഷണവും ദുരൂഹതയും ഒക്കെ സ്വപ്ന കൊലക്കേസിനെ കുറിച്ചുള്ളതായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *