Your Image Description Your Image Description

ബംഗളുരു: ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നേതാവും മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവർത്തകന്‍റെ പരാതിയിലാണ് എം.എൽ.സി കൂടിയായ സൂരജ് രേവണ്ണ​ക്കെതിരെ ​കേസെടുത്തത്. ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. അ​തേസമയം, ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നൽകിയ പരാതിയിൽ ജെ.ഡി.എസ് പ്രവർത്തകനെതിരെയും കേസെടുത്തു. ഹാസനിൽ നിന്നുള്ള നിയമസഭ കൗൺസിൽ അംഗമാണ് സൂരജ് രേവണ്ണ.

ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസിൽ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജെ.ഡി.എസ് പ്രവർത്തകന്‍റെ പരാതിയിൽ പറയുന്നത്. തന്നോട് മോശമായി പെരുമാറിയപ്പോൾ എതിർത്തിരുന്നു. എന്നാൽ, സൂരജ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.

സംഭവത്തിന് പിന്നാലെ പണവും ജോലിയും വാഗ്‌ദാനം ചെയ്‌ത് രേവണ്ണയുടെ ആളുകൾ തന്നെ സമീപിച്ചുവെന്നും പരാതിക്കാരൻ പറഞ്ഞു. ഹോളനരസിപുര ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയെങ്കിലും അവർ നിരസിച്ചു. തുടർന്ന് ബെംഗളൂരുവിലെ ഡിജി ഓഫിസിലെത്തിയാണ് പരാതി നൽകിയതെന്നും ജെ.ഡി.എസ് പ്രവർത്തകൻ പറഞ്ഞു.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ മുൻ എം.പി പ്രജ്വൽ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *