Your Image Description Your Image Description

‘നിയമലംഘകരില്ലാത്ത ഹജ്ജ്’ എന്ന പ്രഖ്യാപിത കാമ്പയിന്റെ ഭാഗമായി പഴുതടച്ച പരിശോധനകളിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലേറെ അനധികൃത തീർഥാടകർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം. ‘തീർഥാടകർ നമ്മുടെ ദൃഷ്ടിയിലാണ്, നിയമലംഘകർ നമ്മുടെ പിടിയിലുമാണ്’ എന്നതാണ് ഹജ്ജ് സുരക്ഷാസേനയുടെ പ്രഖ്യാപിത നയമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ഹജ്ജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 205,000 അനധികൃത തീർഥാടകരെയാണ് മക്കയിൽനിന്ന് പിടികൂടിയതെന്നും 415 വ്യാജ ഹജ്ജ് ഓഫിസുകൾക്കെതിരെ നടപടിയെടുത്തെന്നും സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി വെളിപ്പെടുത്തി.

ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയുടെ അതിർത്തി കവാടങ്ങളിലെത്തിയ 269,000 ആളുകളെ തിരിച്ചയച്ചു. ഇതല്ലാതെ മക്കയിലേക്ക് അനധികൃതമായ കടക്കാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മക്കയിൽ ചേർന്ന ഹജ്ജ് സുരക്ഷാ കമാൻഡർമാരുടെ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അനധികൃത തീർഥാടകരെ മക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 1,239 പേരെ പൊതുസുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും 75,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു. ഹജ്ജ് സീസണിൽ നിയമലംഘകരെ നേരിടാൻ കർശനമായ ശിക്ഷ നടപടികൾ സ്വീകരിച്ചതായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ മേധാവികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts