Your Image Description Your Image Description

യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. 5 ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതൽ പരിശോധന ഊർജിതമാക്കും. സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തും.

ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമാണ് പിഴ. 2022 മുതൽ 2025 ഏപ്രിൽ വരെ 2200 നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിൽ ഒരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാൻ നൽകിയ കാലാവധിയാണ് ഈ 30ന് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *