Your Image Description Your Image Description

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്‍റെ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം.വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലാണ് ബഹ്റൈന് ശ്രദ്ധേയമായ പുരോഗതി.

ലിംഗ അസമത്വം വൻതോതിൽ കുറക്കാൻ രാജ്യത്തിന് സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ബഹ്റൈൻ 12 സ്ഥാനങ്ങൾ കയറി 148 രാജ്യങ്ങളിൽ 104ാം സ്ഥാനത്തെത്തി. 2024ൽ നേട്ടം 66.6 ശതമാനം ആയിരുന്നത് 2025ൽ 68.4 ശതമാനമായി ഉയർന്നു. യു.എ.ഇക്കുശേഷം ഗൾഫ്, അറബ് രാജ്യങ്ങൾ എന്നീ മേഖലകളിൽ രാജ്യം രണ്ടാം സ്ഥാനം നേടി. ബഹ്റൈൻ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *