Your Image Description Your Image Description

ദുകം-2 റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം സാങ്കേതികപ്രശ്നങ്ങൾമൂലം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണ വാഹനമായ ‘കീ-1ലെ വിവിധ സിസ്റ്റങ്ങൾക്കായി ഉപയോഗിക്കുന്ന സി.ഒ.ടി.എസ് വാൽവ് ആക്യുവേറ്ററിൽ പ്രശ്‌നം നേരിട്ടതാണ് വിക്ഷേപണത്തിന് തടസ്സമായതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ബഹിരാകാശപ്രവർത്തനങ്ങളിൽ ആവശ്യമായ കൃത്യതയെ പ്രതിഫലിപ്പിക്കുന്നതാണ് മാറ്റിവെക്കാനുള്ള തീരുമാനമെന്ന് ഇത്തലാക് സ്‌പേസ്‌പോർട്ട് സി.ഇ.ഒ സയ്യിദ് അസാൻ ബിൻ ഖൈസ് അൽ സഈദ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷക്കും സിസ്റ്റം സമഗ്രതക്കും മുൻഗണന നൽകുന്നത് കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുത്ത പ്രാദേശികവും അന്തർദേശീയവുമായ ടീമുകളെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

വിക്ഷേപണം നടത്താനായില്ലെങ്കിലും നിരവധി പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ദൗത്യം സഹായിച്ചു. ദൗത്യം ആസൂത്രണം ചെയ്യുക, നിയന്ത്രണ പ്രക്രിയകൾ നാവിഗേറ്റ് ചെയ്യുക, ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ രൂപകൽപന ചെയ്യുക, ഒരു ഇന്റഗ്രേഷൻ ഹാംഗർ നിർമിക്കുക എന്നിവയുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ നേടിയെടുത്തെന്നും അദേഹം പറഞ്ഞു. ഈ ദൗത്യത്തിനായി തയാറെടുക്കുന്ന ഇത്തലാക്ക്, നാസ്‌കോം ടീമുകളുമായി അടുത്തുപ്രവർത്തിക്കാൻ കഴിഞ്ഞത് ആവേശകരമായിരുന്നുവെന്ന് സ്റ്റെല്ലാർ കൈനറ്റിക്‌സിന്റെ വക്താവ് പറഞ്ഞു. നാഷനൽ സ്‌പേസ് പ്രോഗ്രാമും സിവിൽ ഏവിയേഷൻ അതോറിറ്റിയും ഉടനീളം പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Related Posts