Your Image Description Your Image Description

വിവിധ വർണങ്ങളിലുള്ള മാലിന്യ ബാഗ് സംവിധാനം നടപ്പാക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ച് ഗവർണറേറ്റുകൾ. കഴിഞ്ഞവർഷം ജൂലൈയിൽ ആദ്യമായി ചർച്ച ചെയ്ത ഈ സംരംഭം, ലോജിസ്റ്റിക് പ്രശ്നങ്ങളും പൊതുജനത്തിന് അവബോധമില്ലാത്തതിന്‍റെയും കാരണം മാറ്റിവെച്ചതായിരുന്നു. രാജ്യത്തിന്‍റെ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണിത്.

തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫിന്‍റെ നേതൃത്വത്തിൽ, മുഹറഖിലെയും വടക്കൻ ഗവർണറേറ്റിലെയും കൗൺസിൽ ചെയർമാൻമാരുമായും കാപിറ്റൽ ട്രസ്റ്റീസ് ബോർഡുമായും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് വെറും മാലിന്യ ബാഗിന്‍റെ നിറം മാറ്റം മാത്രമല്ല, മറിച്ച് നമ്മുടെ ജനങ്ങൾ മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാനും, മാലിന്യം വേർതിരിക്കുന്നതിന്‍റെ ഗുണങ്ങളെ അവർക്ക് മനസ്സിലാക്കിക്കൊടുക്കാനുമാണെന്ന് അബ്ദുല്ലത്തീഫ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇത് നമ്മുടെ പരിസ്ഥിതിക്കും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾക്കും നമ്മുടെ ഭാവി തലമുറകൾക്കും നിർണായകമായതിനാൽ ഞങ്ങൾ ഈ പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു സർക്കാർ സംരംഭം മാത്രമല്ലെന്നും ഇതിന്‍റെ ഭാഗമാകാൻ എല്ലാ സ്കൂളുകളെയും താമസക്കാരെയും ബിസിനസുകാരെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts