Your Image Description Your Image Description

ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം സ്കൂളിനുമേൽ തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തത്തിൽ മരിച്ചവരിൽ 25 പേരും കുട്ടികളാണ്. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം ധാക്കയിലെ ഉത്താറയിൽ സ്കൂളിനുമേൽ തകർന്നുവീണത്.

കൊല്ലപ്പെട്ട വിദ്യാർഥികളിലേറെയും 12 വയസ്സിൽ താഴെയുള്ളവരാണെന്നും തീപ്പൊള്ളലേറ്റാണ് മരണമെന്നും ഇടക്കാല ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് സൈദു റഹ്മാൻ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ധാക്കയിലെ 10 ആശുപത്രികളിലായി ചികിത്സയിലുള്ള 165 പേരിൽ പലരുടെയും നില അതിഗുരുതരമായി തുടരുകയാണ്.

Related Posts