Your Image Description Your Image Description

പ്രതിസന്ധികളിലും ദുരന്തങ്ങളിലും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു. അവശ്യവസ്തുക്കൾ, ഭക്ഷണം, മരുന്ന് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കുവൈത്തിന്റെ സഹായം എത്താത്ത രാജ്യങ്ങളില്ല. സർക്കാർ വകുപ്പുകൾ, പൊതുജനക്ഷേമ സൊസൈറ്റികൾ, കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ്, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് സഹായം കൈമാറുന്നത്.

ദാരിദ്ര്യം, പ്രതിസന്ധികൾ, കഷ്ടപ്പാടുകൾ, പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും ഈ സഹായം വലിയ രൂപത്തിൽ ആശ്വാസമാകുന്നു.

ദുരിതമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന കുവൈത്തിന്റെ കരുതലിനുള്ള ആദരവായി 2014ൽ ഐക്യരാഷ്ട്രസഭ കുവൈത്തിനെ ‘മാനുഷിക പ്രവർത്തന കേന്ദ്രം’ എന്ന പദവി നൽകി ആദരിച്ചു.

Related Posts