Your Image Description Your Image Description

സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും അടുത്ത നിരക്ക് വർധനക്ക് ഒരുങ്ങുന്നതായി സൂചന. ഈവർഷം അവസാനത്തിന് മുമ്പ് രണ്ട് കമ്പനികളും നിരക്ക് കൂട്ടിയേക്കുമെന്ന് ടെലികോം മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതേസമയം, ഇപ്പോഴും 4ജി സംവിധാനമില്ലാത്ത ബി.എസ്.എൻ.എല്ലും പ്രതിസന്ധികളിൽ നീങ്ങുന്ന വോഡഫോൺ ഐഡിയയും (വിഐ) നിരക്ക് വർധിപ്പിക്കാനിടയില്ല.

കഴിഞ്ഞ വർഷം ജൂലൈയിൽ എയർടെലാണ് ആദ്യം നിരക്ക് വർധിപ്പിച്ചത്. പിന്നാലെ ജിയോയും വിഐയും വർധിപ്പിച്ചു. 27 ശതമാനം വരെയാണ് അന്ന് കൂട്ടിയത്. അടുത്ത വർധന 12 ശതമാനംവരെ ആയിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഏതാനും മാസം വൻതോതിൽ ഉപഭോക്താക്കൾ കൊഴിഞ്ഞുപോയെങ്കിലും രണ്ട് കമ്പനികളും അതെല്ലാം തിരിച്ചുപിടിച്ചു.

Related Posts