Your Image Description Your Image Description

വിസ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ വിസ നിയമം ലംഘിച്ച 32,000 പ്രവാസികൾ പിടിയിലായതായി അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ചയാണ്  ഇതു സംബന്ധിച്ച കണക്കുകൾ ഐ.സി.പി പുറത്തുവിട്ടത്.

യു.എ.ഇയിലെ താമസ, തൊഴിൽ നിയമങ്ങൾ പ്രവാസികൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പിടിയിലായവരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. വിസ നിയമ ലംഘകരുടെ എണ്ണം കുറക്കാനും താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് രാജ്യവ്യപാകമായി ഐ.സി.പി പരിശോധന ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Related Posts