Your Image Description Your Image Description

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയെന്ന് സൂചന. കാന്തപുരത്തിന്റെ ഇടപെടലിൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം അനുകൂല സൂചന നൽകിയെന്നാണ് റിപ്പോർട്ട്. നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ശുഭപര്യവസാനമുണ്ടാവുമെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്ന് അറിയിച്ചതായാണ് സൂചന. ഇക്കാര്യം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ ഓഫീസിനെ അറിയിച്ചു. വധശിക്ഷ റദ്ദാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ പിതാവിനും മാതാവിനും എതിർപ്പില്ലെന്നാണ് സൂചന. സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിക്ക്‌ മാത്രമാണ് കുടുംബത്തിൽ നിലവിൽ എതിർപ്പുള്ളത്. അതേസമയം, സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വധശിക്ഷ റദ്ദാക്കിയെന്ന വിവരം തെറ്റാണെന്നും ആരോപിച്ച് തലാലിന്റെ സഹോദരൻ വീണ്ടും രംഗത്തെത്തി.

മധ്യസ്ഥചർച്ചയ്ക്ക് ആരും കുടുംബത്തെ സമീപിച്ചിട്ടില്ലെന്നും ഇക്കാര്യം കാന്തപുരം വ്യക്തമാക്കണമെന്നും അബ്ദുൽ ഫത്താഹ് മെഹ്ദി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിനിടയിലും യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയിൽ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നതിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.

Related Posts