Your Image Description Your Image Description

കൊച്ചി മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ പേപ്പർ ടിക്കറ്റെടുക്കാൻ ഇനി കാഷ് മാത്രമല്ല യു.പി.ഐയും ഉപയോഗിക്കാം.പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു ടിക്കറ്റെടുത്ത് നിർവഹിച്ചു. ജെ.എല്‍.എന്‍ സ്റ്റേഷനില്‍ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പുതിയ സംവിധാനം ലളിതവും സുരക്ഷിതവുമാണെന്ന് നാഗരാജു പറഞ്ഞു.

മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളോട് ചേർന്നാണ് എ.ടി.എം മെഷീനു സമാനമായ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഏറെക്കാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും യു.പി.ഐ സംവിധാനം ഉണ്ടായിരുന്നില്ല. നിലവിൽ ഗൂഗ്ൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകളിലൂടെ ഇതിൽ ടിക്കറ്റ് എടുക്കാനാവും. മെഷീൻ സ്ക്രീനിൽ യാത്ര ചെയ്യേണ്ട സ്റ്റേഷന്‍ സെലക്ട് ചെയ്തശേഷം ബയ് ടിക്കറ്റ് എന്ന ഓപ്ഷൻ വരും.

ഇതിൽ ക്ലിക്ക് ചെയ്താൽ സ്ക്രീനിൽ ക്യു.ആർ കോഡ് പ്രത്യക്ഷപ്പെടുകയും യു.പി.ഐ ആപ്പ് വഴി പണമടക്കാനാകുകയും ചെയ്യും. താഴത്തെ ടിക്കറ്റ് ഡിസ്പെൻസറിൽനിന്ന് ടിക്കറ്റ് ശേഖരിക്കാനുമാകും. യാത്രക്കാര്‍ക്ക് അനായാസം ടിക്കറ്റെടുത്ത് യാത്രചെയ്യാൻ ഒരുക്കുന്ന സൗകര്യങ്ങളില്‍ ഏറ്റവും പുതിയതാണ് ഇതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഭിന്നശേഷി സൗഹൃദമായാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. മുമ്പത്തേതുപോലെ കറന്‍സി നല്‍കിയും ടിക്കറ്റ് എടുക്കാം. എല്ലാ സ്റ്റേഷനുകളിലും മെഷീൻ പ്രവർത്തനം തുടങ്ങി.

 

Related Posts