Your Image Description Your Image Description

വേനൽച്ചൂടിൽ കൃഷിയിടങ്ങളിൽ തീപിടിത്തം വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞവർഷം സുൽത്താനേറ്റിലുടനീളം കൃഷിയിടങ്ങളിൽ തീപിടിത്തം വർധിച്ചതായാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ കണക്കുകൾ. സുരക്ഷാ ലംഘനങ്ങളും കടുത്ത വേനൽക്കാല ചൂടും വർധിച്ചുവരുന്ന അപകടസാധ്യതകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ൽ 971 കേസുകളിൽനിന്ന് 2024ൽ 1014 കൃഷിയിടങ്ങളിൽ തീപിടിത്തം രേഖപ്പെടുത്തി. ഉയർന്ന താപനില, രാസവളങ്ങളുടെ അനുചിത സംഭരണം, അടിസ്ഥാനസുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവയാണ് തീപിടിത്തത്തിന് കാരണമെന്ന് സി.ഡി.എ.എ പറഞ്ഞു. സുരക്ഷിതമായ കൃഷിരീതികളിലൂടെ പല തീപിടിത്തങ്ങളും ഒഴിവാക്കാമെന്ന് റിറ്റി പറഞ്ഞു. കാർഷിക മാലിന്യം സുരക്ഷിതമല്ലാത്ത രീതിയിൽ കത്തിക്കൽ, സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി ഉപേക്ഷിക്കൽ, ഉണങ്ങിയ സസ്യങ്ങൾക്ക് സമീപം കത്തുന്ന വസ്തുക്കൾ സൂക്ഷിക്കൽ എന്നിവയാണ് തീപിടിത്തമുണ്ടാക്കുന്ന സാധാരണ കാരണങ്ങൾ.

Related Posts