Your Image Description Your Image Description

ഉംറ സീസണിൽ ഇതുവരെ 12 ലക്ഷത്തോളം തീർഥാടകർ മക്കയിലെത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ് 15 (ജൂൺ 11) മുതൽ മുഹറം 30 (ജൂലൈ 25) വരെയുള്ള കണക്കാണിത്. 109 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണിവർ. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉംറ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ 30 ശതമാനവും ഇഷ്യൂ ചെയ്ത ഉംറ വിസകളുടെ എണ്ണത്തിൽ 27 ശതമാനവും വർധനയാണുണ്ടായതെന്ന് മന്ത്രാലയം വിശദീകരിച്ചു. തീർഥാടകർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഉംറ കമ്പനികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏജന്‍റുമാരും തമ്മിൽ 4,200 കരാറുകളിൽ ഇതിനകം ഒപ്പുവെച്ചു.

തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുള്ള പുതിയ ഘട്ടത്തിന്‍റെ തുടക്കമായി നുസുക് പ്ലാറ്റ്‌ഫോം വഴി വിസ നൽകുന്നത് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീർഥാടകർക്കും സന്ദർശകർക്കും വേണ്ടിയുള്ള സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ നുസുക് ആപ്പ് വഴി ദുൽഹജ്ജ് 15 മുതൽ ഉംറ പെർമിറ്റുകൾ നൽകിവരുന്നു. തീർഥാടകരെ പിന്തുണക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്കൊപ്പം എളുപ്പത്തിൽ ഉംറ കർമത്തിനായി ബുക്ക് ചെയ്യാനും പെർമിറ്റുകൾ നൽകാനും ഇത് അനുവദിക്കുന്നു.

Related Posts