Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 180 ദശലക്ഷത്തിലധികം (18കോടി) സവിശേഷ വകഭേദങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷ നൽകുന്നതാണിത്‌. ആഗോള ജീനോം പഠനങ്ങളിൽ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിധ്യമുൾക്കൊള്ളുന്ന ഡാറ്റാബേസ് നിർമിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു.

ഓരോ വ്യക്തിയുടെയും 30ലധികം ആരോഗ്യ സൂചകങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെടുന്നു. 9,772 വ്യക്തികളിൽ നിന്നുള്ള ജീനോം ഡാറ്റക്കൊപ്പം ഭാരം, ഉയരം, രക്തസമ്മർദം മുതൽ രക്തത്തിലെ പഞ്ചസാര, ലിപിഡ് അളവ്, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം വരെ ഇതിൽ ഉൾപ്പെടും. 83 ജനസംഖ്യകളെ എട്ട് വിശാലമായ ഗ്രൂപ്പുകളായി തരംതിരിക്കുന്നു. ഓസ്ട്രോ-ഏഷ്യാറ്റിക് ഗോത്രം, ഭൂഖണ്ഡാന്തരമായി കലർന്നത്, ദ്രാവിഡ ഗോത്രം, ദ്രാവിഡ ഗോത്രേതരം, ഇന്തോ-യൂറോപ്യൻ ഗോത്രേതരം, ഇന്തോ-യൂറോപ്യൻ ഗോത്രേതരം, ടിബറ്റോ-ബർമൻ ഗോത്രേതരം, ടിബറ്റോ-ബർമൻ ഗോത്രേതരം എന്നിങ്ങനെയാണ്.

ജീനോമുകൾ മാപ്പ് ചെയ്ത എൻ.ഐ.ബി.എം.ജിയിൽ നിന്നും മറ്റ് 19 അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗവേഷകരുടെ രാജ്യവ്യാപകമായ കൺസോർഷ്യം, നിലവിൽ ജനിതക വ്യതിയാനങ്ങൾ നിർദ്ദിഷ്ട രോഗങ്ങളുടെ സാധ്യതയെയോ അപകടസാധ്യതകളെയോ, നിർദ്ദിഷ്ട മരുന്നുകളോടുള്ള പ്രതികരണത്തെയോ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഒന്നിലധികം പഠനങ്ങൾ, ജനിതക ഘടനയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ രോഗസാധ്യതക്കുള്ള വ്യക്തിഗത ജനിതക അപകടസാധ്യത കണക്കാക്കുന്ന ‘പോളിജെനിക് സ്കോറുകൾ’ എന്ന് വിളിക്കപ്പെടുന്നവയുടെ ആവിർഭാവത്തിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *