Your Image Description Your Image Description

വേനൽകാലത്തിന്റെ വരവോടെ തെക്കൻ യൂറോപ്പിലെ രാജ്യങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. ഇറ്റലി, ഗ്രീസ്,സ്പെയിൻ, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളിൽ ഉഷ്ണതരംഗം ശക്തമായതോടെ ടൂറിസ്റ്റുകളും വാരാന്ത്യങ്ങളിൽ കുടുംബവുമായി അവധി ചെലവഴിക്കാനിറങ്ങിയവർ വരെ രക്ഷതേടി മറ്റിടങ്ങളിലേക്ക് പോയി.

കാലാവസ്ഥാമാറ്റത്തെത്തുടർന്നുണ്ടാകുന്ന കാട്ടുതീ മൂലം ഫ്രാൻസിൽ മാത്രം പതിമൂവായിരം ഹെക്ടർവനം കത്തിനശിച്ചു. ഇപ്പോഴും കാട്ടു തീ നിയന്ത്രണവിധേയമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാപ്രവർത്തകന് ജീവൻ നഷ്ടമായി. ഇറ്റലിയിൽ താപനില 37ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ തലസ്ഥാനമായ റോമിലും തീർഥാടകനഗരമായ വത്തിക്കാനിലും വെള്ളം വായുവിൽ ചിതറിത്തെറിക്കുന്ന 2500 ഓളം ഫൗണ്ടനുകൾ സ്ഥാപിച്ചു.

Related Posts