Your Image Description Your Image Description

ന്യൂഡൽഹി: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ധ‌ർമ്മശാലയിലെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോള‌‌ർ നിഷാന്ത് സരീന്റെ ഓഫീസിലും വസതിയിലും ഇഡി റെയ്ഡ്. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡ്രഗ് ലൈസൻസുകൾ, ലാപ്‌ടോപ്പുകൾ, സ്വത്ത് രേഖകൾ, പെൻ ഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, 60 ലധികം മദ്യക്കുപ്പികൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിൽ പിടിച്ചെടുത്തു.

രണ്ട് ആഡംബര വാഹനങ്ങളും, 40ലധികം ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, സരീനും കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ലോക്കറുകൾ എന്നിവയുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ച കേസിൽ സരീനെയും ഇയാളുടെ സഹായി കോമൾ ഖന്നയെയും മുമ്പ് വിജിലൻസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സരീനെ ധർമ്മശാലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് വീണ്ടും ഇഡിയുടെ റെയ്ഡ് എത്തിയത്. ഒരു ഫാർമസ്യൂട്ടിക്കൽസിന്റെ പങ്കാളിത്ത രേഖ വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *