Your Image Description Your Image Description

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അൻവർ. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന വികാരമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. മുസ്ലീം ലീഗിനും ആര്യാടൻ ഷൗക്കത്ത് മത്സരിക്കണമെന്ന നിലപാടാണ്.

ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ തന്റെ പിന്തുണയുണ്ടാകില്ലെന്ന് അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഒന്നിലേറെ തവണ അൻവറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് അൻവർ കോൺഗ്രസ് നേതാക്കളോട് വ്യക്തമാക്കിയത്. തന്റെ നിർദ്ദേശം അംഗീകരിക്കുന്നില്ലെങ്കിൽ നിലമ്പൂരിൽ യുഡിഎഫിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന സൂചനയും അൻവർ നൽകുന്നുണ്ട്. ഇതിനിടെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വരെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂെടയാണ് അൻവറിന്റെ പ്രഖ്യാപനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു‍ഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് അൻവർ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

പി.വി.അൻവറിന്റെ പോസ്റ്റിന്റെ പൂർണരൂപം

‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF) സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.

പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.’

പി.വി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Related Posts