Your Image Description Your Image Description

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

മകള്‍ പീഡനത്തിന് ഇരയായെന്നും ആദിത്യ താക്കറെ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിഷയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം. എന്നാല്‍, കുടുംബാംഗങ്ങളില്‍ നിന്നും ജോലിസ്ഥലത്തും നിന്നുമുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പീഡനം നടന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ സൂചനകളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദിഷയുടെ കേസില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടും താന്‍ മൗനം പാലിച്ചെന്നും കഴിഞ്ഞ 5 വര്‍ഷമായി ചിലര്‍ തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts